6/18/2008

ളോഹക്ക് ഭ്രാന്ത് പിടിച്ചാല്‍

എല്ലാവര്ക്കും ഭ്രാന്താണിപ്പോള്‍,
സചേതനവും അചേതനവുമായ എല്ലാറ്റിനും ഭ്രാന്ത്പിടിക്കുന്നു .
ചങ്ങലക്ക് ഭ്രാന്ത്പിടിക്കുന്നത്തിന്റെ വേവലാതികള്‍ക്കിടയില്‍ ഇതാ ളോഹക്കും.
നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ ആഹ്വാനം ചെയ്ത ദൈവപുത്രന്റെ ദാസരുടെ വസ്ത്രം.
അതില്‍ തെറിച്ചുവീഴുന്ന കരിയും ചെളിയും മനസ്സുകളിലേക്ക് ആവാഹിച്ചെടുത്തു, വസ്ത്രം വെളുപ്പും മനസ്സു കറപ്പായും സൂക്ഷിക്കുന്നവരുടെ വസ്ത്രം.
അപ്പവും വീഞ്ഞും ഭക്ഷിച്ചു ലഹരി പിടിച്ചവര്‍,
ഭ്രാന്തു വസ്ത്രത്തിനോ, ധരിച്ചവനോ ?
ഇരുവരും പരസ്പര പൂരകങ്ങളായി ഭ്രാന്തനൃത്തമാടുന്നു.
ഊട്ടിവളര്‍ത്തുന്ന ഭരണകൂടത്തെ അട്ടിമറിക്കാന്‍ , ഇടയലേഖനങ്ങളാല്‍ പടകൂട്ടുന്നവര്‍,
ഏകജാലകത്തിനു മുന്നില്‍ ഉപവസിച്ചവര്‍ ,
അറ്റുപോയ അണ്ഡവാഹിനിക്കുഴല്‍ പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണിപ്പോള്‍.
കര്‍ത്താവിന്റെ തിരുമണവാട്ടിമാര്‍ ക്രിസ്തീയസമൂഹത്തിനായി ഉണ്ണികളെ സംഭാവന നല്കേണമെന്ന കല്‍പ്പന വിദൂരമല്ലെന്ന് തോന്നുന്നു . ദിവ്യഗര്‍ഭം പാപമല്ല, മറിയം ഇപ്പോഴും കന്യകയാണല്ലോ.
കര്‍ത്താവേ, ഇവരോട് പൊറുക്കേണമേ.

ആമേന്‍ .

3 comments:

Jyotsna P kadayaprath said...
This comment has been removed by the author.
basil said...

um.....!!

അനില്‍@ബ്ലോഗ് // anil said...

lisa,
ഇവിടെയെങ്ങിനെയെത്തി?