9/17/2008

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു കുഞ്ഞ്

ത്വക്ക്കോശങ്ങളില്‍ നിന്നും സ്റ്റെം സെല്ല് എന്ന സങ്കല്‍പ്പത്തിന്റെ ഒരു വികലമായ ചിത്രീകരണമാണിതു.

സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ ജീവിതപ്രശ്നമായിരുന്നല്ലോ ഒരു കുഞ്ഞ് എന്നുള്ള സങ്കല്‍പ്പം. സമീപ ഭാവിയില്‍ തന്നെ ഇതു സാദ്ധ്യമാക്കുന്ന തരത്തിലേക്കാണ് ശാസ്ത്രം പുരോഗമിക്കുന്നതു.

1997 ഇല്‍ റൊസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ചതോടെയാണ് സ്വവര്‍ഗ്ഗാനുരാഗികളെ സന്തോഷിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വന്നതു. മനുഷ്യന്‍ മരണത്തെ തന്നെ തോല്‍പ്പിക്കാന്‍ പോകുന്നു എന്ന ഘോഷത്തോടെ ജനിച്ച ഡോളി, പക്ഷെ അകാലത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ടു നടന്ന പരീക്ഷണങ്ങളില്‍ ഡോളിയുടെ പോരായമകള്‍ പലതും അനാവരണം ചെയ്യപ്പെട്ടു.പുതു വിദ്യകള്‍ കണ്ടെത്തി. മനുഷ്യചര്‍മ്മത്തില്‍ നിന്നും എടുത്ത കോശങ്ങള്‍ വിവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കി ഏതു തരം കലകളുടേയും വിത്തു കോശങ്ങളാക്കി മാറ്റാം എന്ന കണ്ടെത്തല്‍ ഈ മേഖലയിലെ പുത്തന്‍ ഉണര്‍വാണ്. ഇതിനെത്തുടര്‍ന്നു ക്ലോണിംഗിന്റെ പിതൃസ്ഥാനീയനായ ശാസ്ത്രകാരന്‍ ഇയാന്‍ വില്‍മുട്ട് തന്റെ ഭ്രൂണ പരീക്ഷണങ്ങള്‍ ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിക്കയുണ്ടായി .

ന്യൂയോര്‍ക്ക് ടൈംസില്‍ നവംബര്‍ 2007 നു ,‍ ഡോക്ടര്‍.ഷിന്യ യമനാക എന്ന ജാപ്പനീസ് ശാസ്ത്രജ്ഞനെക്കുറിച്ചു വന്ന വാര്‍ത്ത അടിസ്ഥാനമാക്കി ഒരു സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്കു കുഞ്ഞുണ്ടാവുന്നെതെങ്ങിനെ എന്നു ഫോട്ടോഷോപ്പ് ഭാവനയില്‍ സങ്കള്‍പ്പിച്ചതാണ് ഈ ചിത്രം.


ഡോക്ടര്‍. യമനാക പറഞ്ഞതു പ്രകാരം, മനുഷ്യന്റെ ത്വക്ക് കോശങ്ങളെ അടിസ്ഥാന വിത്തുകോശമാക്കി മാറ്റാവുന്നതാണ്. ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന കോശം ഉപയോഗിച്ചു അണ്ഡകോശമോ, ബീജ കോശമോ, ഒരു ഭ്രൂണ കോശമോതന്നെ സൃഷ്ടിക്കാമെന്നാണ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ.ഒരു വ്യക്തിയുടെ തന്നെ ശരീരത്തില്‍ നിന്നും ഉരുത്തിരിച്ചെടൂക്കാവുന്ന അണ്ഡകോശവും , ബീജ കോശവും സംയോജിപ്പിച്ചാല്‍ ഭ്രൂണം ലഭിക്കം.ഇതു സത്യമാവുന്നതോടെ അലൈംഗിക പ്രത്യുല്‍പ്പാദനം മനുഷ്യനിലും സാദ്ധ്യമാക്കാം.

ചിത്രത്തില്‍ രണ്ടു പുരുഷന്മാരാണ് ഉള്ളതെന്നു കരുതി സ്ത്രീകള്‍ പ്രതിഷേധിക്കണ്ട കാര്യമില്ല. രണ്ടു സ്ത്രീകളായാലും ഇതു സാദ്ധ്യമാവുന്നതാണ്, മാത്രവുമല്ല വാടകക്കു ഗര്‍ഭപാത്രം അന്വേഷിച്ചലയുകയും വേണ്ട.

ഒരാളില്‍ നിന്നും പുംബീജവും മറ്റേയാളില്‍ നിന്നും അണ്ഡവും ഉരുത്തിരിച്ചാല്‍ രണ്ടു വ്യക്തികള്‍ക്കും പ്രാതിനിധ്യവുമാവും.

(ഇതു വരെ പറഞ്ഞ കാര്യങ്ങള്‍ ഒരു സങ്കല്‍പ്പ ഹാസ്യ കഥയായി എടുക്കാനപേക്ഷ.)

ഇനി അല്പം കാര്യം.

ഡോളി ചരിതം.

ഡൊളിയെന്ന ചെമ്മരിയാടിന്റെ ജനനം ജൈവശാസ്ത്രരംഗത്തു ഒരു കുതിച്ചു ചാട്ടമായിരുന്നെന്നു നിസ്സംശയം പറയാം.ജന്തുക്കളുടെ ക്ലോണ്‍ നിര്‍മ്മിതിയില്‍ അദ്യമായിരുന്നില്ല ശാസ്ത്രലോകം വിജയം കണ്ടതു. ജീവി ശരീരത്തിലെ അലൈംഗിക കോശങ്ങളിലില്‍ നിന്നു പിറവിയെടുക്കുന്ന ആദ്യ സസ്തനിയെന്ന ബഹുമതിയാണ് ഡോളി കരസ്ഥമാക്കിയത്. ഡോക്ടര്‍ ഇയാന്‍ വിമൂട്ടിന്റെ നേതൃത്വത്തില്‍ ഉള്ള ശാത്രജ്ഞരാണ് റോസിലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഈ ബഹുമതി സമ്മാനിച്ചതു. പരീക്ഷണത്തിന്റെ ഒരു രേഖാ ചിത്രം കൊടുത്തിട്ടുള്ളതു നോക്കുക.


ഫിന്‍ ഡോര്‍സെറ്റ് ജനുസ്സില്‍ പെട്ട ഒരു ചെമ്മരിയാടിന്റെ അകിടില്‍ നിന്നുള്ള കോശങ്ങള്‍ ശേഖരിച്ചു പരീക്ഷ്ണശാലയില്‍ വളര്‍ത്തി.സാധാരണയായി ഒരു പ്രത്യേക ധര്‍മ്മം നിര്‍വഹിക്കാനായി, ഭ്രൂണാവസ്ഥയില്‍ തന്നെ രൂപം കോള്ളുന്ന കലകളിലെ കോശങ്ങള്‍ , വിഘടിച്ചാല്‍ സമാന കോശങ്ങള്‍ മാത്രമേ ഉണ്ടവുകയുള്ളൂ. ജനിതക ഘടന അടങ്ങുന്ന ഇവയുടെ കോശമര്‍മ്മം വേര്‍തിരിച്ചു സൂക്ഷിച്ചു.
ഇതേസമയം സ്കോട്ടിഷ് ബ്ലാക്ക് ഫേസ് എന്ന മറ്റോരു ജനുസ്സില്‍ പെട്ട, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചെമ്മരിയാടില്‍ നിന്നും അണ്ഡകോശങ്ങള്‍ ശേഖരിച്ചു. അവയില്‍ നിന്നും മര്‍മ്മം നീക്കം ചെയ്യുകയും പകരംഇവയില്‍ , നേരത്തെ തയ്യാറാക്കിവച്ചിരുന്ന ഫിന്‍ഡോറ്സെറ്റ് ആടിന്റെ കോശ മര്‍മ്മം സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം പുനര്‍നിര്‍മ്മിച്ച അണ്ഡകോശം ഒരു പ്രത്യേക വൈദ്യുത സ്പന്ദനങ്ങള്‍ക്കു വിധേയമാക്കിയപ്പോള്‍ മര്‍മ്മം കോശവുമായി യോജിക്കുകയും, ബീജ സങ്കലനം നടന്ന അണ്ഡത്തിന്റെ സവിശേഷതകള്‍ പ്രകടമാക്കുകയും ചെയ്തു.ശാരീരിക അവസ്ഥകള്‍ ക്രമീകരിച്ച തള്ളയാടിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ഇവ ഭ്രൂണമായി വളരുകയും, പൂര്‍ണ്ണ വളര്‍ച്ചയെത്തി, ഡോളി എന്നു വിളിക്കപ്പെട്ട ഫിന്‍ ഡോര്‍സെറ്റ് ആട്ടികുട്ടിയായി ജന്മമെടുക്കുകയും ചെയ്തു.


ഇത് ഒരു ചെറു സംഗ്രഹം മാത്രമാണ്, വിസ്താരഭയത്താലും വിഷയത്തിന്റെ ഗഹനതയാലും കൂടുതല്‍ ആഴത്തില്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല

ഈ പരീക്ഷണങ്ങളുടെ ചുവടുപിടിച്ചു ലോകമെമ്പാടും നടന്ന പരീക്ഷണങ്ങളില്‍, ക്ലോണിംഗിലൂടെ വിവിധ ജന്തു വിഭാഗങള്‍ ജനിക്കുകയുണ്ടായി.പരീക്ഷണങ്ങള്‍ വ്യാപിച്ചു മനുഷ്യഭ്രൂണം കൃതൃമമായി നിര്‍മ്മിക്കാമെന്ന ചര്‍ച്ചകള്‍ വന്ന സാഹചര്യത്തില്‍ , ലോകം ഇതില്‍ പുനര്‍ചിന്തനം നടത്തുകയും , പല രാജ്യങ്ങളും മനുഷ്യക്ലോണിംഗ് പരീക്ഷണങ്ങള്‍ നിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ മനുഷ്യനന്മക്കെപ്രകാരം ഉപയോഗപ്പെടുത്താം എന്ന തലത്തിലേക്കു പരീക്ഷണങ്ങള്‍ വഴിമാറുകയും, ചികിത്സക്കായുള്ള ക്ലൊണിംഗ് ശാഖ ശക്തി പ്രാപിക്കുകയും ചെയ്തു. ഈ പരീക്ഷണങ്ങളുടെ എറ്റവും പുതിയ ഘട്ടത്തിലാണ് ത്വക്ക് കോശങ്ങളില്‍ നിന്നും , ഏതു തരം സ്വഭാവഗുണമുള്ള കോശങ്ങളും സൃഷ്ടിച്ചെടുക്കാമെന്ന നിഗമനങ്ങളിലെത്തിയത്.ചികിത്സാരംഗത്തു ഒരു വലിയ പുരോഗതി സംഭാവന ചെയ്യാന്‍ കഴിവുള്ളതാണീ കണ്ടുപിടുത്തം. ഒരു പരിധി വരെ ഇവ വിജയിച്ചിട്ടുണ്ടെകിലും ഇനിയും കടമ്പകള്‍ നിരവധി താണ്ടേണ്ടിയിരിക്കുന്നു. പരീക്ഷണശാലയില്‍ കൃതൃമമായി നിര്‍മ്മിച്ചെടുത്തു എന്നു പറയപ്പെടുന്ന ഭ്രൂണ കോശങ്ങളുടെ ചിത്രം കാണുക.

ഈ പോസ്റ്റ് തുടരുന്നതാണ്.

അടുത്ത പോസ്റ്റില്‍ കൂടുതല്‍ സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാം

32 comments:

അനില്‍@ബ്ലോഗ് // anil said...

ഇത്തരത്തില്‍ മാറ്റിയെടുക്കുന്ന കോശം ഉപയോഗിച്ചു അണ്ഡകോശമോ, ബീജ കോശമോ, ഒരു ഭ്രൂണ കോശമോതന്നെ സൃഷ്ടിക്കാമെന്നാണ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ.
ഒരു വ്യക്തിയുടെ തന്നെ ശരീരത്തില്‍ നിന്നും ഉരുത്തിരിച്ചെടൂക്കാവുന്ന അണ്ഡകോശവും , ബീജ കോശവും സംയോജിപ്പിച്ചാല്‍ ഭ്രൂണം ലഭിക്കം.
ഇതു സത്യമാവുന്നതോടെ അലൈംഗിക പ്രത്യുല്‍പ്പാദനം മനുഷ്യനിലും സാദ്ധ്യമാക്കാം.

ഭൂമിപുത്രി said...

Nucleus നു അകത്തുള്ള 46 chromosomes ൽ,23 അഛന്റെയും 23 അമ്മയുടെയും എന്നാണല്ലൊ.അതായതു പ്രകൃതി ഒരു വ്യക്തിയിൽ ആരോഗ്യകരമായ സമതുലനാവസ്ഥ നിലനിർത്തുന്നത് പകുതി പുരുഷനും പകുതി സ്ത്രീയും നിലനിർത്തിക്കൊണ്ടാണെന്ന് അർത്ഥം.
ശാരിരീകവും മാനസീകവുമായ രണ്ട് സ്വഭാവവിശേഷങ്ങളും ഒരാളിൽത്തന്നെ അന്തർലിനമാകേണ്ടിയിരിയ്ക്കുന്നു.

അണ്ഡകോശമോ ബീജ കോശമോ പുരുഷനിൽനിന്ന് മാത്രമോ,അല്ലെങ്കിൽ സ്ത്രീയിൽ നിന്ന് മാത്രമോ എടുത്ത്,
മേല്ല്‍പ്പറഞ്ഞതൊക്കെ അട്ടിമറിയ്ക്കുന്നത് എത്രത്തോളം ആശാസ്യമാൺ എന്നാലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ശാസ്ത്രത്തിന്റെ തലതിരിഞ്ഞ വളർച്ചയാണിതെന്നേ ഞാൻ പറയൂ.

അനില്‍@ബ്ലോഗ് // anil said...

എന്റെ ഡോളീ,ഞാന്‍ കുടുങ്ങിയോ?

ഭൂമിപുത്രി, ശാസ്ത്രം അതിനനുകൂലിക്കുന്നില്ല. അങ്ങിനെ ഞാന്‍ പറഞ്ഞിട്ടുമില്ല. ഇതൊരു സങ്കല്‍പ്പമായിട്ടെടുക്കണം.

തൊലിയില്‍ നിന്നും വിവിധ കലകള്‍ക്കുള്ള സ്റ്റെം സെല്ലുകള്‍ രൂപപ്പെടുത്താം എന്ന കണ്ടു പിടുത്തത്തെ അല്‍പ്പം വികലമായി ചിത്രീകരിക്കുന്നതിന്റെ ചുവടുപിടിച്ചു പോസ്റ്റിയതാണ്. ക്ഷമീ.

ഭൂമിപുത്രി said...

ഹി ഹി എന്നാലിതൊരു മുന്നറിയിപ്പായി എടുക്കുക!

കാപ്പിലാന്‍ said...

നടക്കട്ടെ ,മറ്റേ കേസ് എന്തായി ?

അനില്‍@ബ്ലോഗ് // anil said...

ഭീകര പ്രശ്നങ്ങള്‍.
എഡിറ്റു ചെയ്യാന്‍ പറ്റുന്നില്ല.
പബ്ലിഷ് ടൈം തെറ്റായി വന്നു.
തനിമലയാളത്തിലെത്തിയതു ഇന്നലത്തെ പോസ്റ്റുകളുടെ കൂട്ടത്തി.
അഗ്രിയാണേല്‍ പിടിക്കുന്നുമില്ല.

മാണിക്യം said...

സ്വവര്‍ഗ്ഗ വിവാഹിതര്‍:
തലകെട്ടില്‍ നിന്ന് തന്നെ തുടങ്ങാം,എന്തുകൊണ്ടാ അവര്‍ സ്വവര്‍ഗത്തില്‍ ഒതുങ്ങുന്നത്?opposite sex നെ അവര്‍ക്ക് tolerate ചെയ്യാന്‍ വയ്യത്രേ!അപ്പോള്‍ അടിസ്ഥാന പരമായി വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല അല്പം complex സ്വാര്‍ത്ഥത, ഒക്കെ കൂടും ഈഗോ മുന്നിട്ട് നില്ക്കും ! ശരിയായിപ്പൊയി പറ്റുമോ ഈ കൂട്ടര്‍ക്ക് ഒരു കുഞ്ഞിനെ പോറ്റാന്‍?


മനുഷ്യന്റെ ത്വക്ക് കോശങ്ങളെ അടിസ്ഥാന വിത്തുകോശമാക്കി മാറ്റാവുന്നതാണ് ...


അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങള്‍ എന്ന് പറയുന്നത്....ഇതു ഒരു നല്ല വശം

പ്രമേഹം, തലച്ചോറ് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങള്‍ സഹായിക്കും.
എന്ന ചില ചികത്സാ സഹായം ഉണ്ടാക്കാം ..

ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് കാണാന്‍ തനിപ്പകര്‍പ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്..

നിത്യ ജീവിതത്തില്‍ എത്രത്തോളം പ്രായോഗികമാണു "സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു കുഞ്ഞ്"??? ....???

നരിക്കുന്നൻ said...

എന്തായാലും ഇതൊക്കെ ശരിയാകുമെന്ന് എനിക്ക് വിചാരമില്ല. ഉൾകൊള്ളാൻ കഴിയുന്നില്ല.
ഒരുപക്ഷേ എന്റെ കുടുസ്സായ മനസ്സിൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാകാം ഇതൊന്നും ശരിയല്ലന്ന് മനസ്സ് പറയുന്നു.

അനില്‍@ബ്ലോഗ് // anil said...

മാണിക്യം ചേച്ചീ,
സ്വവര്‍ഗ്ഗ വിവാഹിതര്‍ കുഞ്ഞിനുവേണ്ടി ആഗ്രഹിക്കില്ല എന്നതാണ് സത്യം. സ്വബുദ്ധിയുള്ള ജീവജാലങ്ങള്‍ എതിര്‍ ലിംഗത്തിലുള്ള ജീവികളെമാത്രമേ ഇണകളായി സ്വീകരിക്കൂ.മൃഗങ്ങള്‍ എന്നു നാം വിളിക്കുന്ന ജീവികളെ നോക്കുക്ക, ഏതെങ്കിലും ഒരു മൂരി മറ്റൊരു മൂരിയുമായി നടക്കുന്നതു കാണാനുണ്ടോ?

സ്വബുദ്ധി നശിച്ച, അഥവാ വികലമായ മന്‍സ്സൂകളില്‍ നിന്നാണ് സ്വവര്‍ഗ്ഗ പ്രേമം ഉടലെടുക്കുന്നത്. പ്രകൃതി വിരുദ്ധം എന്നു നൂറുശതമാനം ഉറപ്പിക്കാവുന്ന ഒന്നാണ് സ്വവര്‍ഗ്ഗ രതി.മതങ്ങള്‍ അതിനെതിരാണ് ശാസ്ത്രം അതിനെതിരാണ്. എന്നിട്ടും സ്വവര്‍ഗ്ഗ സ്നേഹികളെ നിയമവിധേയമാക്കിയ രാജ്യങ്ങള്‍ നമ്മുടെ ലോകത്തില്ലെ?

മനുഷ്യ ക്ലോണിങ് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. ചികിത്സക്കായി നിയന്ത്രിത രീതിയില്‍ ഇതനുവദിക്കാം എന്നു കരുതുന്ന രാജ്യങ്ങളുമുണ്ട്.

ഒരു സുപ്രഭാതതില്‍ “gay” കള്‍ക്കു കുട്ടികളാവാം എന്നു തീരുമാനം വന്നാലും അത്ഭുതപ്പെടണ്ടാ,

നരിക്കുന്നന്‍,
ഇതു ചുമ്മാ ഒരു കഥയല്ലെ, വേണമെങ്കില്‍ നടക്കാമായിരിക്കും.

ഹരീഷ് തൊടുപുഴ said...

മാഷെ;
എനിക്കുള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വിഷയമാണ് സ്വവര്‍ഗ്ഗവിവാഹവും, സ്വവര്‍ഗ്ഗരതിയും. ഭൂമിപുത്രിയുടെ കമ്മെന്റ് ശ്രദ്ധേയം. ഏതായാലും അടുത്ത അദ്ധ്യായം വരട്ടെ....

അനില്‍@ബ്ലോഗ് // anil said...

ലൈംഗിക ന്യൂനാവകാശ കണ്വെന്‍ഷന്‍ ക്ലിക്ക് ചെയ്തു ഒന്നു പോയി നോക്കു.

Typist | എഴുത്തുകാരി said...

എനിക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ തന്നെ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് നോ കമെന്റ്സ്.

ജിജ സുബ്രഹ്മണ്യൻ said...

അഭിപ്രായം പറയാന്‍ ഞാന്‍ ഇല്ല

Kishor Kumar said...

“സ്വബുദ്ധി നശിച്ച, അഥവാ വികലമായ മന്‍സ്സൂകളില്‍ നിന്നാണ് സ്വവര്‍ഗ്ഗ പ്രേമം ഉടലെടുക്കുന്നത്“ എന്നൊക്കെ പറയുന്നത് ശരിയാണോ? എനിക്ക് എന്നെ പറ്റി അങ്ങനെ തോന്നിയിട്ടില്ല. ലൈഗികമായ ആകര്‍ഷണം എന്നത് ആരും മുന്‍കൂട്ടി ആലോചിച്ച് തിരഞ്ഞെടുക്കുന്നതല്ല. അങ്ങനെയാണെങ്കില്‍ വ്യക്തിസ്വാതന്ത്ര്യമില്ലാത്ത വികസ്വര രാജ്യങ്ങളില്‍ സ്വവര്‍ഗലൈഗികത മാറ്റിയെടുക്കാനായി ആരും വൃഥാ ഡോക്ടര്‍മാരെ കാണാന്‍ പോകുകയില്ലല്ലോ.

“പ്രകൃതി വിരുദ്ധം എന്നു നൂറുശതമാനം ഉറപ്പിക്കാവുന്ന ഒന്നാണ് സ്വവര്‍ഗ്ഗ രതി“ എന്നത് തീര്‍ച്ചയായും ശരിയല്ല. സ്വതന്ത്രമായി ജീവിക്കുന്ന മറ്റു ജന്തുജാലങ്ങളിലും (വീട്ടിലെ തൊഴുത്തിലെ മൂരി ഇതില്‍പ്പെടില്ല!) ഒരു ന്യൂനപക്ഷങ്ങളില്‍ സ്വവര്‍ഗലൈഗികകത കാണപ്പെടുന്നു.

അനില്‍@ബ്ലോഗ് // anil said...

കിഷോര്‍,
സ്വാഗതം.
“സ്വവര്‍ഗലൈഗികത മാറ്റിയെടുക്കാനായി ആരും വൃഥാ ഡോക്ടര്‍മാരെ കാണാന്‍ പോകുകയില്ലല്ലോ.


അപ്പോള്‍ ഡോക്ടര്‍മ്മാരെ കാണേണ്ട സംഗതിയാണ് സ്വവര്‍ഗ്ഗ ലൈംഗികത, അങ്ങിനെ അല്ലെ?

കിഷോർ‍:Kishor said...

ഇന്ത്യയെപ്പോലുള്ള ഏതു തരം ലൈഗികതയും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന സ്വവര്‍ഗപ്രണയികളില്‍ അതി കഠിനമായ ഭയം, ലജ്ജ, വിഷാദരോഗം, ആത്മഹത്യാ പ്രവണത എന്നിവ കാണപ്പെടുന്നത് സ്വാഭാവികം. അതിനാല്‍ ചിലരെങ്കിലും മനോരോഗ വിധഗ്ദനെ കണ്ട് ചികിത്സക്ക് തുനിയുന്നു.

വിഷാദരോഗത്തിന് ചികിത്സ ആവശ്യമാണ്. പക്ഷെ പ്രണയത്തിനുള്ള ചികിത്സ പ്രണയിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യങ്ങളും ഉണ്ടാവുക എന്നതു മാത്രമാണ്.

നിരക്ഷരൻ said...

ഞാന്‍ ഒന്നും പറയുന്നില്ലേ.... :)

siva // ശിവ said...

ഇതൊന്നും വായിച്ച് മനസ്സിലാക്കാനോ ഒരു മറുപടി പറയാനോ ഉള്ള അറിവൊന്നും എനിക്ക് ഇല്ല...എന്നാലും ഞാന്‍ ഇതൊക്കെ വായിക്കുന്നു...മനസ്സിലാക്കാന്‍ ശ്രമിക്കുന്നു...ഈ ശ്രമങ്ങള്‍ ഇനിയും തുടരുക...

കാളിയമ്പി said...

ബ്ലോഗില്‍ പലയിടത്തും പലവഴിയ്ക്കും ചര്‍ച്ചിച്ചതാണ് എന്നാലും മനുഷ്യരുടേ ഇടയില്‍ നിലനില്‍ക്കുന്ന ഈ ടാ‍ബൂസിനെക്കുറിച്ചാലോചിയ്ക്കുമ്പോള്‍ ചിരി വരും. ശ്രീവല്ലഭന്റേയും, കിഷോറിന്റേയും, ഒക്കെ ബ്ലോഗുകളീല്‍ സ്വവര്‍ഗ്ഗരതിയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ പലതിലും സ്വവര്‍ഗ്ഗാനുരാഗം കണ്ടിട്ടുമുണ്ട്. അത് ഒരു ചികിത്സ തേടേണ്ടുന്ന പ്രശ്നമല്ല.
ഇന്റെര്‍നെറ്റില്‍ ഹോമോ സെക്സുആലിറ്റിയെപ്പറ്റി ചെറിയൊരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയാല്‍ ധാരാളം വിവരങ്ങള്‍ കിട്ടുമല്ലോ?
വിപരീത ലൈഗികതയെ- എതിര്‍ലിംഗത്തിലുള്ളവരോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതിനെ നമുക്ക് അംഗീകരിയ്ക്കാമെങ്കില്‍ സ്വവര്‍ഗ്ഗ സ്നേഹത്തിനേയും അംഗീകരിയ്ക്കാം. പ്രശ്നം എവിടേയാച്ചാല്‍ വിപരീത ലൈംഗികതയെ നാം ഇന്നുവരെ അംഗീകരിച്ചിട്ടില്ല. ലൈഗികതയോട് പൊതുവില്‍ എതിര്‍പ്പ് ഉള്ള പെര്‍വെര്‍ട്ടഡ് സമൂഹങ്ങളിലൊന്നായ നമുക്ക് സ്വവര്‍ഗ്ഗാനുരാഗികളെ മാത്രമല്ല എതിര്‍വര്‍ഗ അനുരാഗികളേയും സ്വാര്‍ഥരും കോമ്പ്ലക്സുകാരും ഒക്കെയായി വ്യാഖ്യാനിയ്ക്കാന്‍ വിരുത് കൂടും.

കൂടുതലറിവിന്
ഒന്ന്
രണ്ട്
മൂന്ന്

ഈ ലിങ്കുകളൊക്കെ നോക്കൂ..

അനില്‍@ബ്ലോഗ് // anil said...

ambi.
സ്വവര്‍ഗ്ഗാനുരാഗം അല്ല ഈ പോസ്റ്റിന്റെ മുഖ്യ വിഷയം.

ഇവിടെ ക്ലോണിംഗിനെപ്പറ്റിയാണ് പറഞ്ഞുവരുന്നതു.

മനുഷ്യനില്‍ ക്ലോണ്‍ ചെയ്യണം എന്ന് ഈ സ്വവര്‍ഗ്ഗവിവാഹിതര്‍ ആവശ്യപ്പെട്ടു കൂടായ്കയില്ല എന്നൊരു സങ്കല്‍പ്പം വായിച്ചതു ഇവിടെ പോസ്റ്റു ചെയ്തു എന്നേയുള്ളൂ.

ഏതു കാരണത്താലായാലും സ്വവര്‍ഗ്ഗാനുരാഗം ഒരു മനോ വൈകല്യമായേ എനിക്കു കാണാ‍നാകൂ.

കിഷോർ‍:Kishor said...

രണ്ടു പ്രായപൂര്‍ത്തിയായ വ്യക്തികള്‍ പരസ്പരം പ്രണയിക്കുന്നതില്‍ ഒരു മനോ വൈകല്യവുമില്ല. ജാതി, സ്ത്രീധനം ഇവയൊക്കെ നോക്കി അറേഞ്ജ്ഡ് കല്യാണങ്ങള്‍ നടത്തുന്ന ചില സങ്കുചിത ബുദ്ധികള്‍ക്ക് അങ്ങനെ തോന്നാം. ബോധവല്‍ക്കരണത്തിലൂടെ ഇവരുടെ വീക്ഷണങ്ങള്‍ കാലക്രമേണ മാറും.

വിവാഹം , കുഞ്ഞ് എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ മുന്‍പ് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനാണ് ഇന്ത്യയിലെ സ്വവര്‍ഗപ്രണയികള്‍ ശ്രമിക്കുന്നത്. ഗേ-ലിബറേഷന്‍ പൂര്‍ണ്ണമായി നടന്ന രാജ്യങ്ങളില്‍ പോലും ചുരുക്കം ചില സ്വവര്‍ഗപ്രണയികളേ കുഞ്ഞുങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. അങ്ങിനെ വേണ്ടവര്‍ക്ക് വിവാദപരമായ, പരീക്ഷണം മാത്രമായ ക്ലോണിങ്ങിന് പോവാതെ കൃത്രിമ ബീജസങ്കലനം, ദത്തെടുക്കല്‍ എന്നിവ ചെയ്യാമല്ലോ. എന്റെ ചില സുഹൃത്തുക്കള്‍ അങ്ങനെയാണ് ചെയ്തത്.

കാളിയമ്പി said...

1) രണ്ട് പേരന്റ് കോശങ്ങളില്‍ നിന്നുള്ള ജനിതകമെറ്റീരിയല്‍ ചേര്‍ത്ത് നടത്തുന്ന സന്തതികോശ ഉല്‍പ്പാദനത്തെ ക്ലോണിങ്ങ് എന്നു പറയുമോ? അതേതായലും വിസ്താരഭയത്താല്‍ ചുരുക്കുന്നില്ല.:)

ഇവിടെ എനിയ്ക്ക് കാര്യമായിത്തോന്നിയത് സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് വിഷയം തന്നെയാണ്. ക്ലോണിങ്ങ് സ്വവര്‍ഗ്ഗാനുരാഗികളില്‍ കുഞ്ഞുണ്ടാക്കാന്‍ ഉപയോഗിയ്ക്കേണ്ട ഒരു വിദ്യയായി ആരും ഇതുവരെ പറഞ്ഞ്കേള്‍ക്കാത്ത സ്ഥിതിയ്ക്ക് സ്വവര്‍ഗ്ഗാനുരാഗികളേയും ഇത്തരം വന്യഭാവനയേയും ഒക്കെ കൂട്ടിക്കെട്ടുന്നത് ഭാവനയെന്നതിലുപരി ഹോമോഫോബിയാ എന്ന മാനസികവൈകല്യം ആണെന്നേ പറയാന്‍ കഴിയൂ.(പിണങ്ങരുത്)

അനില്‍@ബ്ലോഗ് // anil said...

കിഷോര്‍,

ഇവിടെ സ്വവര്‍ഗ്ഗ പ്രണയത്തെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല, ക്ഷമിക്കുമല്ലോ. വേറൊരു വേദിയി അതാവാം, ഞാന്‍ വരാം.

ambi,

ഇങ്ങനെയുള്ള ചര്‍ച്ചകള്‍ക്കു പിണക്കമുണ്ടോ?!!

പിന്നെ സത്യത്തില്‍ ക്ലോണിംഗ് എന്ന വിഷയം, അതിന്റെ വിവിധ മാനങ്ങള്‍ , എന്നിവ ചര്‍ച്ചചെയ്യാനാണീ പോസ്റ്റിട്ടതു. അതിന്റെ ഭാഗമായി ഡാറ്റ കളക്റ്റുചെയ്യുമ്പോള്‍ ആകസ്മികമായി കണ്ണില്‍ തടഞ്ഞ വരികളാണ് ഈ ഗൈ മാര്യേജും ക്ലോണിംഗും ചേര്‍ത്തൊരു വാചകം. അതില്‍ കൌതുകം തോന്നിയാണ് ഇതിന്റെ തുടക്കം ഇങ്ങനെ വന്നതു.ചില ലിങ്കുകള്‍ നോക്കുക.

Strappado Wrack

ഒരു ചര്‍ച്ച

ടെലഗ്രാഫ് പത്രം

ആധികാരിക രേഖകളല്ല, ഈ വിഷയമാണെന്നു മാത്രം.

ഇനി സാങ്കേതികം,

അടുത്ത പോസ്റ്റ് സാങ്കേതികമായിരിക്കും, അതുവരെ ക്ഷമിക്കുമല്ലോ.

പീന്നെ ഹോമോ ഫോബിയ

ഹി ഹി, എനിക്കു പേടിതന്നെയാണ്.

മനുഷ്യനിലുള്ള പ്രത്യുല്‍പ്പാദന ക്ലോണിംഗ് ലോകത്താകമാനം നിരോധിച്ചിട്ടുള്ളതാണ്. ആ‍ നിരോധനം നീക്കണം എന്നും, ഇത്തരം ക്ലോണിംഗ് നിയമവിധേയമാക്കണമെന്നും ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ അതില്‍ മുഖ്യര്‍ ഈ സ്വവര്‍ഗ്ഗ വിവാഹിതരായിര്‍ക്കും തീര്‍ച്ച.

സ്മിജ said...

അയ്യേ.. ഞാന്‍ വായിച്ചില്യാ..

കിഷോർ‍:Kishor said...

അനില്‍, നിങ്ങള്‍ എഴുതിയതു നല്ലൊരു ശാസ്ത്ര ലേഖനം തന്നെയാണ്. പക്ഷെ കമന്റുകളില്‍ സ്വവര്‍ഗാനുരാഗികളെകുറിച്ച് അത്ര ശരിയല്ലാത്ത കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചുവെന്നു മാത്രം.

അംബി, ഇവിടെവന്ന് ഒരു കൈ സഹായിച്ചതിനു നന്ദി.

ഞാനും അനിലും തമ്മിലുള്ള സംവാദം എന്റെ ബ്ലോഗില്‍ തുടരുന്നുണ്ട്. ഈ ലിങ്കില്‍ വായിക്കുക.

അനില്‍, എന്നെ നിങ്ങള്‍ പേടിക്കേണ്ടതില്ല :-) ഞങ്ങളെപ്പോലുള്ള മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കുക.

വികടശിരോമണി said...

ചർച്ച ക്ലോണിങ്ങിനെക്കുറിച്ചെന്ന് അനിൽ.പക്ഷേ വീണ്ടും കിഷോർ ഓൺ ദ കോക്കനട്ട്.അനിലിന് ഇത്തരം പുതുമയുള്ള വിഷയങ്ങൺ കണ്ടെത്തുന്നതിൽ അഭിനന്ദിക്കട്ടെ.ക്ലോണിങ്ങ് എവിടെയവസാനമെത്തുമെന്നറിയില്ല.സ്വവർഗ്ഗജന്യമായ കുഞ്ഞിനെപ്പോലെ വേറെയും നമുക്കു ഭ്രാന്തൻ(?)ഭാവനകൾ നെയ്യാം.ഒരു സാമ്രാജ്വത്വരാഷ്ട്രം തങ്ങളുടെ കോളനിയായ ഒരു ദരിദ്രജനതയെ മുഴുവൻ അടിമമനസ്സുള്ളവരിൽ നിന്നു ക്ലോൺ ചെയ്ത് ഒരടിമജനതയെ സൃഷ്ടിച്ചാലോ?ഒരു ബ്ലൂഫിലീം നിർമാണക്കമ്പനി,അമിതലൈഗികശേഷിയുള്ള കുറെ തൊഴിലാളികളെ ഉൽ‌പ്പാദിപ്പിച്ചാലോ?അങ്ങനെയങ്ങനെ...എന്തായാലും ഒരുകാര്യമുറപ്പ്-ഇതൊന്നും മനുഷ്യരാശിക്കുനല്ലതാവില്ല.

എതിരന്‍ കതിരവന്‍ said...

ഹിറ്റ്ലറുടെ ക്ലോണുകL അദ്ദേഹം ഇറക്കിയെന്നും ആറ് ആണ്‍ കുട്ടികള്‍ ആണെന്നും പ്രമേയമുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്. Boys From Brazil.

അമേരിക്കയിലെ ഒരു ധനാഢ്യന്‍ തന്റെ ക്ലോണുകള്‍ ഉണ്ടാക്കി എന്നു ‘തെളിയിക്കുന്ന” ഒരു പുസ്തകവും ഇറങ്ങിയിട്ടുണ്ട്. പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത ഭ്രൂണത്തെ ഏറ്റെടുത്ത് പ്രസവിച്ചത് ഒരു ഓറിയന്റല്‍ സ്ത്രീ ആണത്രെ. In His Image എന്ന പുസ്തകം.

ഹിറ്റ്ലരുടെ ക്ലോണുകള്‍ അങ്ങേരുടെ മാനസികനില പകര്‍പ്പ് ആകണമെന്നില്ല.

എതിരന്‍ കതിരവന്‍ said...

In His Image: The Cloning of a Man by David Rorvik. രസകരമായി വായിക്കാവുന്ന പുസ്തകം. ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചു.

ഇപ്പോള്‍ നിലവിലുള്ള bone marrow transplantation ക്ലോണിങ്ങിന്റെ ലളിതമായ ഒരു സമാന്തരയുക്തിയില്‍ നടക്കുന്ന വേല ആണ്. bone marrow യിലെ stem cells ആണ് കിട്ടുന്ന ആളില്‍‍ പെരുകുന്നത്.

അനില്‍@ബ്ലോഗ് // anil said...

"വികടശിരോമണി",
അഭിപ്രായങ്ങള്‍ക്കു നന്ദി.
മനുഷ്യന്റെ പരീക്ഷണങ്ങള്‍ ചിലപ്പോള്‍ പിടിവിട്ടു പോകുമോ എന്നു ഭയപ്പെടുന്നവരുണ്ട്. പല “ദൈവങ്ങളും“ ഇപ്പോള്‍ ശാസ്ത്രത്തിന്റെ പുറകേയാണ്. ഇതൊക്കെ നോം പണ്ടെ പറഞ്ഞുവച്ചതാണെന്ന അവകാശവാദവുമായി.

കൌരവര്‍ ക്ലോണിംഗിലൂടെയാണ് ഉണ്ടായതെന്ന് പറയുന്ന ഒരാളെ പരിചയപ്പെടുകയുണ്ടായി.

ഏതായാലും പ്രകൃതി എന്ന ശക്തിയെ മറികടക്കാന്‍ മനുഷ്യന്‍ എന്ന ജീവിക്കാവില്ല. ഒരു ഇടിവെട്ടോ ചുഴലിക്കാറ്റോ തടുക്കാന്‍ കഴിയാത്ത നമ്മളാണ് പ്രകൃതിയെ വെല്ലുവിളിക്കാന്‍ പോകുന്നത് !!

“എതിരന്‍ കതിരവന്‍ “

സന്ദര്‍ശനങ്ങള്‍ക്കു നന്ദി. സിനിമക്കാരും മറ്റുമാണല്ലോ ഇത്തരം കാര്യങ്ങള്‍ ആദ്യം ചിത്രീകരിക്കുക.

ക്ലോണിംഗിനെക്കുറിച്ചു ഒരു പോസ്റ്റുകൂടി ഇടാം എന്നു കരുതുന്നു.

Anil cheleri kumaran said...

അനില്‍ നിങ്ങളുടെ പോസ്റ്റ് വലിയ വിജ്ഞാനപ്രദമായിരുന്നു. വിവാദങ്ങളുണ്ടാക്കിയെങ്കിലും. തുടരുക ഇനിയും.

അനില്‍@ബ്ലോഗ് // anil said...

കുമാര്‍ജി ,
നന്ദി.
പുതിയ പോസ്റ്റിട്ടിട്ടുണ്ട്.

Dr. Prasanth Krishna said...

ഇന്ന് സ്വവര്‍ഗ്ഗ പ്രണയിനികളും സാമൂഹിക പ്രശ്നങ്ങളും എന്ന ഒരു പോസ്റ്റിട്ടപ്പോള്‍ ഒരു ഫ്രണ്ട് തന്ന ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്. സ്വവര്‍ഗ്ഗ പ്രണയം വികലമായ മാനസികചര്യയായ് മെഡിക്കല്‍ സയന്‍സ് കരുതുന്നില്ല. അത് ജീവശാസ്ത്രപ്രമായ ഒരു സ്വഭാവം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് എഴുപതുകളില്‍ ഈ ലൈംഗികസ്വഭാവം മനോരോഗങ്ങളുടെ പട്ടികയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടതും. എതിര്‍ ലിംഗത്തില്‍പെട്ടവരോട് തോന്നുന്ന അതേ വികാരവും ലൈംഗികതയും തന്നയാണ് സ്വവര്‍ഗ്ഗാനുരാഗികളിലും എന്നാണ് മനശാസ്ത്രകഞന്മാരുടെ മതവും. സ്വവര്‍ഗ്ഗ രതിയെ പ്രക്യതി വിരുദ്ധ ലൈംഗികത എന്ന് പറഞ്ഞ് അതിര്‍‌വ‍രമ്പിടുമ്പോള്‍, സന്താനോല്‍‌പാദനത്തിനല്ലാതെ നടത്തുന്ന ഏതുതരം ലൈംഗിക കേളികളും പ്രക്യതി വിരുദ്ധ ലൈഗികത എന്ന നിര്‍‌വ്വചനത്തിന്റെ പരിധിയില്‍ വരുന്നുവന്ന് സദാചാരവാദികള്‍ മനപ്പൂര്‍‌വ്വം വിസ്മരിക്കപ്പെടുന്നു. സ്വേച്ഛാനുസരണം തന്റെ ലൈംഗികതയെ അനുശീലിക്കുവാനുള്ള മാനുഷികമായ അവകാശത്തെ തടസ്സപ്പെടുത്തികൊണ്ട് എന്തിനാണു നമുക്കീ കപട സദാചാരം?