11/03/2008

ഉത്തരം മുട്ടിച്ച ചോദ്യം

ആല്‍ത്തറയില്‍ ഇന്നലെ വന്ന പോസ്റ്റാണ് ഈ ലോകത്തില്‍ ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്. അതിനു കമന്റെഴുതിയപ്പോള്‍ പരാമര്‍ശിച്ചതാണീ കഥ. ഓര്‍മയില്‍ നിന്നും എഴുതുന്നതാണ് , തെറ്റുണ്ടെങ്കില്‍ തിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിക്രമാദിത്യനെ ഉത്തരം മുട്ടിച്ച ചോദ്യം.

പതിവുപോലെ അന്നും വിക്രമാദിത്യന്‍ വേതാളത്തെ തോളിലേറ്റി നടന്നു തുടങ്ങി. വേതാളം കഥ പറയാനാരംഭിച്ചു. ഉത്തരം അറിഞ്ഞിട്ടും മറുപടി പറയാത്തപക്ഷം വിക്രമാദിത്യന്റെ തല പൊട്ടിത്തെറിക്കും.

ഒരിക്കല്‍ ഒരു രാജാവും പുത്രനായ രാജകുമാരനും ഒരു വനത്തിലൂടെ നായാടി നടക്കുകയായിരുന്നു.
സഞ്ചാരത്തിനിടയില്‍ അവര്‍ വഴിയില്‍ രണ്ടു ജോഡി കാല്‍പ്പാടുകള്‍ കാണാനിടയായി.
കാല്‍പ്പാടുകലുടെ ലക്ഷണപ്രകാരം അവ സ്ത്രീ പാദങ്ങളാണ് എന്ന് ബോദ്ധ്യം വരികയാല്‍, വലിയ പാദം അമ്മയുടേയും ചെറിയ പാദം മകളുടേതെന്നും ഊഹിച്ചു.
അതിന്‍പ്രകാരം വലിയ പാദത്തിനുടമയെ രാജാവും, ചെറിയ പാദത്തിനുടമയെ മകനും വിവാഹം കഴിക്കാം എന്നു തീരുമാനിച്ചുറച്ച് തിരച്ചില്‍ തുടങ്ങി.

ഏറനേരത്തെ അന്വേഷണത്തിനൊടുവില്‍ ആ അമ്മയേയും മകളേയും കണ്ടെത്തുക തന്നെ ചെയ്തു.

പക്ഷെ കൌതുകകരം എന്നു പറയട്ടെ വലിയ പാദത്തിനുടമ മകളായിരുന്നു. നിശ്ചയിച്ചുറച്ചതിന്‍ പ്രകാരം വലിയ പാദത്തിനുടമയായ മകളെ രാജാവും , ചെറിയ പാദത്തിനുടമയായ അവളുടെ അമ്മയെ രാജകുമാരനും വിവാഹം ചെയ്തു.


കാലം കടന്നു പോയി, രണ്ടു സ്ത്രീകളും ഗര്‍ഭിണികളായി ഒരോ കുഞ്ഞുങ്ങളെ പ്രസവിച്ചു.

ചോദ്യം: ബന്ധങ്ങള്‍ അനുസരിച്ച് ഈ രണ്ടു കുഞ്ഞുങ്ങളും പരസ്പരം എന്തു വിളിക്കും?

അവലംബം : കഥാസരിത് സാഗരം

46 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു മറുപടി കമന്റ്

പ്രയാസി said...

അളിയാന്ന്..വിളിക്കും

ഓടോ: തലവേദനയെടുത്ത് വട്ടായി, മനുഷ്യനെ കറക്കാനായി ഓരോന്നും കൊണ്ട് വന്നോണം :(

സന്തോഷ്‌ കോറോത്ത് said...

തല്‍ക്കാലം അങ്ങോട്ടും ഇങ്ങോട്ടും പേരു വിളിക്കട്ടെ :)

ഭൂമിപുത്രി said...

പഴയ ‘അപൂർവ്വരാഗങ്ങൾ’സിനിമയിൽ ഇങ്ങിനെയൊരു കോമ്പ്ലീ സിറ്റ്വേഷനുണ്ടായിരുന്നു.
ഒരു മകൻ ഒരുവളുടെ അമ്മയേയും(ശ്രീവിദ്യ-കമലാഹാസൻ) അയാൾടെ അഛൻ ആ മകളെയും(ജമിനിഗണേശൻ-ജയസുധ) വിവാഹം കഴിയ്ക്കാൻ പോയ ഒരു സന്ദർഭം!

മാണിക്യം said...

അച്ഛന്‍...???..അമ്മ
മകള്‍...???...മകന്‍
ഇല്ലാ ..ശരിയാവില്ലാ ..പേരുവിളിക്ക്
അല്ലാതെ ഇവന്റെ ഒക്കെ മുന്നിലും
പിന്നിലും “മോളെ”“മോനേ”
ചേര്‍ക്കണ്ടതായി വരും ...
ഓ തന്നെ തന്നെ "ഉത്തരം മുട്ടിച്ച ചോദ്യം"

വികടശിരോമണി said...

ഡാഷ് മോനേ,ഡാഷ് മോളേ എന്നുവിളിക്കാം.
കുറച്ചുകൂടി വ്യക്തമാക്കണമെന്നുണ്ട്;എന്നിൽ നിറഞ്ഞുകവീയുന്ന സദാചാരഭൂതം സമ്മതിക്കുന്നില്ലാത്തതിനാൽ ഡാഷുകൾ ഫില്ലു ചെയ്യേണ്ട കടമ അനിലിനു വിടുന്നു.

കാപ്പിലാന്‍ said...

വായില്‍ തോന്നുന്നത് കോതക്ക് പാട്ട് പോലെ വായില്‍ അപ്പോള്‍ എന്താണ് വരുന്നത് എന്ന് വെച്ചാല്‍ വിളിക്കുക :)
അല്ലെങ്കില്‍ അപ്പോ കണ്ടവനെ അപ്പാ എന്നും വിളിക്കുക

പൊറാടത്ത് said...

എന്നിട്ട് വിക്രമാദിത്യൻ ഇതിന് എന്ത് ഉത്തരം പറഞ്ഞൂന്ന് കഥയിലില്ലേ?

ഞാനും പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോ ഓർമ്മയില്ല. വയസ്സനായി തുടങ്ങിയില്ലേ..!!

ഹരീഷ് തൊടുപുഴ said...

രാജകുമരന്റെ മകനു രാജാവിന്റെ മകനെ ‘കൊച്ചച്ചന്‍ [ഇളയച്ചന്‍]‘ എന്നു വിളിക്കാം...
രാജ്വിന്റെ മകനു നേരെ തിരിച്ച് എടാ, പോടാ, മോനേ, കുട്ടാ അല്ലെങ്കില്‍ പേരുവിളിച്ചും അഭിസംബോധനചെയ്യാം...

അനില്‍@ബ്ലോഗ് // anil said...

പ്രയാസി,
ആദ്യ കമന്റിനു നന്ദി. ഞാന്‍ കുറേ ആലോചിച്ചതാ, ഒന്നും പിടി കിട്ടിയില്ല. :)

കോറോത്ത്,
പേരു വിളിക്കുകയേ രക്ഷയുള്ളൂ.

ഭൂമിപുതി,
ഇതു റൊമ്പ കോമ്പ്ലിക്കേറ്റ്ഡ് സംസതി താന്‍.

മാണിക്യം ചേച്ചീ,
ഉത്തരം കിട്ടാത്ത ചോദ്യം ആണ്. ആലോചിച്ചാല്‍ കോമ്പ്ലിക്കേഷന്‍ ആവും.

വികടശിരോമണി,
അത്രക്കു സദാചാര പ്രശ്നങ്ങള്‍ അന്തര്‍ലീനമായ അന്താരാഷ്ട്ര പ്രശനമാണല്ലെ.ശരി, ഞാന്‍ പൂരിപ്പിച്ചോളാം.

കാപ്പിലാനെ,
നറുക്കിട്ടു വിളിക്കാം.അതാവും ഭംഗി

പൊറാടത്തെ,
വിക്രമാദിത്യനു ഈ കഥക്ക് ഉത്തരം പറയാനായില്ല എന്നും, അതിനാല്‍ വേതാളം അദ്ദേഹത്തെ വിട്ടുപോയി എന്നുമാണ് കഥ. (എനിക്കും വയസ്സായി :))

ഹരീഷ് തൊടുപുഴ,
അങ്ങിനെ വിളിക്കാന്‍ പറ്റില്ല. ഒന്നൂടെ ആലോചിച്ച് നോക്ക്.

ചങ്ങാതിമാരെ, വിക്രമാദിത്യനും വേതാളവും കഥയിലെല്ലാം തന്നെ, അവസാനം വിക്രമാദിത്യനു ഉത്തരം പറയേണ്ടതായി വരുന്നു. മൌനം ഭംഞ്ജിക്കുന്നതിനാല്‍ വേതാളം ഒഴിയാതെ കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

അങ്ങിനെ വായിച്ചു വായിച്ച് എത്തിയപ്പോഴാണ് ഈ ഗുലുമാല്‍ കഥ എത്തിയത. അതില്‍ വിക്രമാദിത്യനു ഉത്തരം അറിയില്ലായിരുന്നു എന്നു പറയപ്പെടുന്നു. പലര്‍ക്കും ഈ കഥ അറിയില്ലെന്നു തോന്നിയതിനാല്‍ പോസ്റ്റിയതാണ്. റഫറന്സ് പുസ്തകം ഒന്നൂടെ വായിച്ചിട്ട്, തെറ്റു വല്ലതും ഉണ്ടെങ്കില്‍ തിരുത്താം.

കുഞ്ഞന്‍ said...

അനില്‍ ഭായി..

തികച്ചും രസകരമായ കഥ..

എന്റെ യുക്തിയില്‍തോന്നിയത്, ഇവിടെ അമ്മയും മകളുമല്ല കഥാപാത്രം അഛനും മകനുമാണ്, ആയതിനാല്‍ അച്ഛന്റെ ഭാര്യക്ക് മകന്‍ നിശ്ചയമായും അമ്മയുടെ സ്ഥാനം നല്‍കണം അപ്പോള്‍ അമ്മയില്‍ ഒരു കുട്ടിയുണ്ടായാല്‍ അത് രാജകുമാരന്റെ അനിയനൊ അനിയത്തിയൊ ആയി വരും. ആ കണക്കിന് രാജകുമാരന് ഒരു കുട്ടിയുണ്ടായാല്‍ തീര്‍ച്ചയായും രാജകുമാരന്റെ അനിയത്തിയെ അമ്മായി എന്നും അനിയനാണെങ്കില്‍ ചെറിയച്ഛന്‍ എന്നും വിളിക്കും..!

ഇനി നേരെ മറിച്ച് സ്ത്രീ കഥാ പാത്രങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നെങ്കില്‍, അമ്മയില്‍ ഉണ്ടാകുന്ന കുട്ടിയെ മകള്‍ അനിയത്തിയൊ അനിയനായൊ കാണണം. അപ്പോള്‍ മകള്‍ക്കുണ്ടാകുന്ന കുട്ടിക്ക് അമ്മയുടെ കുട്ടിയെ അമ്മാവന്‍ എന്നൊ ഇളയമ്മയെന്നൊ വിളിക്കേണ്ടി വരും..!

ഇവിടെ മുഖ്യ കഥാപാത്രങ്ങള്‍ അച്ഛനും മകനും..പിന്നെ പുരുഷാധിപത്യമുള്ളതിനാലും,രാജകുമാരന്‍-അമ്മ കുട്ടികള്‍ അച്ഛന്‍-മകള്‍ കുട്ടികളെ ചെറിയച്ഛന്‍, അമ്മായി എന്നുള്ള വിളിയും, തിരിച്ച് മകള്‍-അച്ഛന്‍ കുട്ടികള്‍ രാജകുമാരന്‍-അമ്മ കുട്ടികളെ അമ്മാവനെന്നൊ ചെറിയമ്മയെന്നൊ വിളിക്കും..

ഹാവൂ എന്റെ തല പൊട്ടിത്തെറിച്ചില്ല..പക്ഷെ ഈ പോസ്റ്റ് വായിക്കുന്നവരുടെ തലച്ചോറ് പുറത്തുവരാന്‍ സാദ്ധ്യതയുണ്ട്..ജാഗ്രത..!

nandakumar said...

ഹൊ പണ്ടാറടങ്ങിപ്പോയി. ഇമ്മതിരി ചോദ്യം ചോദിച്ചാല്‍ സാക്ഷാല്‍ വിക്രമാദിത്യനു പോലും ഉത്തരം കിട്ടിയില്ല പിന്നെയല്ലേ ഇമ്മടെ കാര്യം. കാലത്തു തന്നെ തല പതിനെട്ടു പ്രാവശ്യം വട്ടം കറങ്ങി. പോസ്റ്റു വായിച്ച് ദാ കുഞ്ഞന്റെ കമന്റു വായിച്ചപ്പോള്‍ പിന്നേയും പണ്ടാറടങ്ങി.!!! ഇതിന്റെ ഉത്തരം ആരെങ്കിലും തപ്പിപ്പിടിച്ച് കമന്റായി ഇട്ടാല്‍ മതി. എന്നെകൊണ്ട് പറ്റൂല കാലത്ത് തന്നെ പ്രാന്താവാന്‍..!!

അനില്‍, രസകരമായ ഈ പോസ്റ്റിനു നന്ദി. ഇനിയും കഥാ സരിത് സാഗരം തിരയൂ..പോസ്റ്റൂ.. പ്ലീസ്.

നന്ദന്‍/നന്ദപര്‍വ്വം

ചാണക്യന്‍ said...

അനിലെ,
ഇതൊരു കഥയല്ലെ? കഥയില്‍ ചോദ്യമില്ല...
എന്നാലും പറയാം..
അച്ഛന്റെ മകന്‍ മകന്റെ മകനെ നോക്കി എടായെന്ന് വിളിക്കും..
മകളാണെങ്കില്‍ എടീയെന്നും വിളിക്കും..

krish | കൃഷ് said...

ഈ കഥ പണ്ട് വായിച്ചിട്ടുണ്ട്. അന്ന് തന്നെ ഇത് ആലോച്ചിച്ച് ആകെ കണ്‍ഫൂഷനായതാ. പിന്നെ ചിലരെ ഉത്തരം മുട്ടിക്കാനായി ഈ ചോദ്യം എറിഞ്ഞുകൊടുക്കും. എങ്ങിനെ ഉത്തരം പറഞ്ഞാലും തിരിച്ച് വീണ്ടും ചോദ്യം ചോദിക്കാം, അതെങ്ങിനെ പറ്റും എന്ന്.

കഥ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

ഉത്തരമില്ലാത്ത ചോദ്യം.
ഉത്തരമുള്ള ഒരു വിക്രമാദിത്യ ചോദ്യം ഞാന്‍ ഇവിടട്ടെ. ഉത്തരം ആരു പറയുമെന്നു നോക്കാം.
നാളെ നടക്കാന്‍ പോകുന്നതു ഇന്നു രാത്രി സ്വപ്നം കാണുന്ന ഒരാളുണ്ടായിരുന്നു. അയലത്തുവീട്ടില്‍ മരണമോ, തീപിടുത്തമോ ഒക്കെ നടക്കാന്‍ സാധ്യതയുള്ളതു തലേദിവസം രാത്രിയില്‍ സ്വപ്നത്തില്‍ കാണുന്ന അയാല്‍ അതു ആ വീടുകളില്‍ പോയി പറയാറുണ്ട്. അയാള്‍ പറയുന്നതുകൊണ്ടാണു അങ്ങനെ സംഭവിക്കുന്നതു എന്ന വിശ്വാസത്താല്‍ നാട്ടുകാര്‍ അയാളെ ഗ്രാമത്തില്‍ നിന്നും പുറത്താക്കി.

ജോലി തേടി നടന്ന അയാള്‍ രാജാവിന്റെ അടുത്തെത്തി സങ്കടമുണര്‍ത്തിച്ചു. രാജാവ്‌ അയാളെ കൊട്ടാരത്തില്‍ രാത്രികാവലിനായി നിയോഗിച്ചു. കുറച്ചു ദിവസം കഴിഞ്ഞു രാജാവ് അയല്‍രാജ്യത്തു സന്ദര്‍ശനത്തിനു പോകാന്‍ ഒരുങ്ങിയപ്പോള്‍ ഈ ആള്‍ വന്നു രാജാവിനോടു പറഞ്ഞു. 'രാജാവേ അങ്ങു അയല്‍ദേശത്തു ഇന്നു പോകരുത്‌..ആ ദേശത്തു ഇന്നു ഭൂകമ്പമുണ്ടാകുമെന്നു ഇന്നലെ രാത്രി ഞാന്‍ സ്വപ്നം കണ്ടു.

ഇയാളുടെ പൂര്‍വകഥ അറിയാമായിരുന്ന രാജാവ്‌ അയാളുടെ വാക്കു വിശ്വസിച്ചു സന്ദര്‍ശനം മാറ്റിവെച്ചു. അയാള്‍ പറഞ്ഞതുപോലെ അവിടെ ഭൂകമ്പമുണ്ടാവുകയും ചെയ്തു. തന്റെ ജീവന്‍ രക്ഷപ്പെട്ടതില്‍ രാജാവ് വളരെ സന്തോഷവാനായി. അയാളെ രാജസദസ്സില്‍ വിളിച്ചു വരുത്തി ഒരുപാടു സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. അതിനോടൊപ്പം തന്നെ അയാളെ ജോലിയില്‍ നിന്നും പിരിച്ചും വിട്ടു. രാജാവ്‌ എന്തുകൊണ്ടാണ്‌ അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്‌?

Rejeesh Sanathanan said...

ഇതിന്‍റെ ഉത്തരം വളരെ സിമ്പിള്‍ അല്ലേ...

അവരുടെ പ്രായത്തിനനുസരിച്ച് ചേട്ടാ എന്നോ അനിയാ എന്നോ വിളിക്കാം.അല്ലെങ്കില്‍ അവര്‍ പേര് വിളിക്കട്ടെ.പിന്നെ കുറച്ച് പ്രായമായി കഴിയുമ്പോള്‍ സ്വത്ത് പ്രശ്നത്തില്‍ അവരുടക്കിക്കോളും. അങ്ങനെ അവര്‍ തമ്മില്‍ മിണ്ടാതാകും. അപ്പോള്‍ പിന്നെ പേരു വിളിക്കേണ്ട പ്രശ്നം വരില്ലല്ലോ.

യഥാര്‍ത്തത്തില്‍ ഈ തോന്ന്യാസം കാണിച്ച അഛന്‍ രാജാവിനെയും മോന്‍ കുമാരനേയും ഈ മക്കള്‍ ഇനി “എന്തൊക്കെ” വിളിക്കും എന്നതാണ് ഇവിടെ പ്രശ്നം. ഇത്രയേ ഉള്ളു ഇതിന്‍റെ ഉത്തരം..
വളരെ സിമ്പിള്‍ അല്ലേ? അല്ലേ?

കുഞ്ഞന്‍ said...

ഓ.ടോ.

കൃഷ്ണ തൃഷ്ണാ ജീ..
ഉത്തരം വെരി സിമ്പിള്‍..രാത്രി കാവല്‍ ജോലിയുള്ളവന്‍ കണ്ണും തുറന്ന് ജാഗ്രതയോടെ ഇരിക്കേണ്ടതിനു പകരം ഉറങ്ങുന്നു. അങ്ങിനെ ഉറങ്ങിയപ്പോഴാണ് ആ സ്വപ്നം കണ്ടത്. അപ്പോള്‍ ജോലി ശരിയായി ചെയ്യാത്തവനെ പിരിച്ചുവിടുകതന്നെ വേണം..പക്ഷെ യൂണിയന്‍ ഉണ്ടെങ്കില്‍ അത്തരം തീരുമാനം ഒരു കാരണവശാലും എടുക്കരുത്..എടുത്താല്‍ പുലിവാലാകും, പിരിച്ചുവിടുന്നതെ..!

ഞാന്‍ ആചാര്യന്‍ said...

ഹഹഹ, സദാചാരം നല്ല ചുവന്നുള്ളീം പച്ചമുളകുമിട്ട് ഓംലറ്റാക്കി വെച്ചിരിക്കുന്നതിനാല്‍ സ്മയിലി തരാം അനിലേ..

;)(കണ്ണിറുക്കിയത്)

@കൃഷ്ണതൃഷ്ണ

ആഗോള സാമ്പത്തിക മാന്ദ്യമാവാം പിങ്ക് സ്ലിപ്പിനു കാരണം

കൃഷ്‌ണ.തൃഷ്‌ണ said...

കുഞ്ഞന്‍,
YOU SAID IT..DEAR

krish | കൃഷ് said...

കൃഷ്ണ.തൃഷ്ണയുടെ ചോദ്യത്തിനു ഉത്തരം പറയാം എന്നുകരുതി വന്നതാ. അപ്പോഴേക്കും കുഞ്ഞൻ പറഞ്ഞുകഴിഞ്ഞല്ലോ.

(ഇന്നത്തെക്കാലത്ത് പിരിച്ച് വിട്ടാൽ രാജാവാണെങ്കിലും വെവരമറിയും!!)

:)

ശ്രീ said...

അനില്‍ മാഷേ...
വേതാള കഥകള്‍ വായിച്ചിട്ടുണ്ട്. കൃത്യമായ ഒരുത്തരം പറയുക എളുപ്പമല്ലല്ലോ ഈ ചോദ്യത്തില്‍...

പിന്നെ, കുഞ്ഞന്‍ ചേട്ടന്‍ പറ്റാവുന്നത്ര വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്.

[കൃഷ്ണ തൃഷ്ണ മാഷേ...
അതിനുത്തരം അറിയാമായിരുന്നു.(ഉറങ്ങുന്ന ജോലിക്കാരനെ വേറെ എന്താ ചെയ്യേണ്ടത്?) പക്ഷേ കുഞ്ഞന്‍ ചേട്ടന്‍ ആദ്യമേ സ്കോര്‍ ചെയ്തൂ... ]

smitha adharsh said...

ഹ്മം.. ഓരോ മുട്ട് ചോദ്യവും കൊണ്ടു വരും..മനുഷ്യനെ പറ്റിക്കാന്‍..

Pongummoodan said...

ആരോ എന്നെ വിളിക്കുന്നു ഞാനിപ്പോൾ വരാം :)

Rajeend U R said...

this is nice.
keep posting.

ആദര്‍ശ് | Adarsh said...

ഉത്തരം കിട്ടിയാല്‍ പറയണേ ...
:)

Joji said...

രാജാവു + മകള്‍ കുട്ടി : എന്ന‌ടാ പുള്ളെ വിശെഷം
മകന്‍ + അമ്മ കുട്ടി : ഒരു വിശെഷവും ഇല്ലെടാ പുല്ലെ

ബഷീർ said...

ഞാന്‍ ബി.പി ചെക്ക്‌ ചെയ്യട്ടെ.. :)

മേരിക്കുട്ടി(Marykutty) said...

അനില്‍,

വിക്രമാദിത്യന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം പറഞ്ഞിരുന്നു.ഉത്തരം തെറ്റാണെങ്കില്‍ തല പൊട്ടിത്തെറിക്കും എന്ന വ്യവസ്ഥയിലാണല്ലോ കഥ തുടങ്ങുന്നത് തന്നെ.

നെറ്റില്‍ നിന്നും കണ്ടെടുത്ത ഒരു ഉത്തരം ഇതാ..

King (K) + daughter (D)
Mother (M) + prince (P)

Kids of K + D are granchildren of M and siblings of P
Kids of M + P are grandchildren of K and siblings of D

In relation to each other, the kids are cousins, but also neices and nephews and aunts and uncles to each other.

Sands | കരിങ്കല്ല് said...

ഒന്നിലധികം ബന്ധം വന്നതല്ലേ പ്രശ്നം...

ഉദാഹരണത്തിനു ... രാജപുത്രന്റെ കുട്ടിക്കു് രാജാവിന്റെ കുട്ടി ... സഹോദരന്‍/സഹോദരി ആണു് - അച്ഛന്റെ അച്ഛന്റെ കുട്ടി എന്ന നിലക്കു്

അതുപോലെതന്നെ .. അമ്മയുടെ മകളുടെ കുട്ടിയും ആണു് ..

അപ്പൊ സിറ്റുവേഷന്‍ അനുസരിച്ച്... മാറി മാറി വിളിക്കാം ...

തിരിച്ചും അങ്ങനെ ഒക്കെ തന്നെ....

ടൈം ടേബിള്‍ വെച്ചു മാറി മാറി വിളിക്കട്ടെ...

കാപ്പിലാന്‍ said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ഒബാമയ്ക്കും ഒസാമാക്കും അഭിവാദ്യങ്ങള്‍ കേരള മക്കളിന്‍ അഭിവാദ്യങ്ങള്‍ :)
അനിലേ ഏറ്റു വിളിക്ക് :)

അനില്‍@ബ്ലോഗ് // anil said...

കുഞ്ഞന് ഭായി,
ഉഗ്രന് അനാലിസിസ്.

നന്ദകുമാര്,
സന്ദര്ശനത്തിനും വാക്കുകള്ക്കും നന്ദി.

ചാണക്യന്,
താങ്കള് പറഞ്ഞതാണ് ഏറ്റവും അനുയോജ്യം :)

കൃഷ് ഭായി,
കഥ മുന്പ് കേട്ടിട്ടുള്ള ഒരാളെയെങ്കിലും കണ്ടതില് സന്തോഷം.

കൃഷ്ണ,
കഥക്കു നന്ദി, ഞാന് ആവേശപൂര്വ്വം ഉത്തരം പറയാന് വന്നപ്പോഴെക്കും എല്ലാം കഴിഞ്ഞിരുന്നു.

മാറുന്ന മലയാളി,
സന്ദര്ശനത്തിനു നന്ദി. കൂടുതല് വിശദാംശങ്ങള് ഏതായാലും ഇല്ല, അത്രയും സമാധാനം.

ആചാര്യന്,
കഥയില് ചോദ്യമില്ല.

ശ്രീ,
സന്ദര്ശനത്തിനു നന്ദി.

smitha adharsh,
ഒരു സ്മൈലി (ഗൌരവത്തിലിരിക്കുന്നത് വല്ലതും ഉണ്ടെങ്കില് അത് !)

പോങ്ങുമ്മൂടന് ,
സന്ദര്ശനത്തിനു നന്ദി.

Rajeend U R ,
സന്ദര്ശനത്തിനു നന്ദി.

ആദര്ശ്,
ഉത്തരം കിട്ടുമോ?

Unni(ജോജി) ,
സന്ദര്ശനത്തിനു നന്ദി.

ബഷീര് വെള്ളറക്കാട് / pb,
വിക്രമാദിത്യന്റ്റെ ബി.പി എത്രയായിരുന്നോ ആവോ :)

മേരിക്കുട്ടി(Marykutty),
ചെറിയൊരു ധാരണപ്പിശകില്ലെ?
മൌനം ഭഞ്ജിച്ചാല് വേതാളം തോളില് നിന്നും ഇറങ്ങി പഴയപടി പോയി തൂങ്ങിക്കിടക്കും.

ഉത്തരം അറിയാമായിരുന്നിട്ടും പറയാതിരുന്നാല് തലപൊട്ടിത്തെറിക്കും

ഉത്തരം അറിയില്ലെങ്കില് മിണ്ടാതിരിക്കുന്നതിനു കുഴപ്പമില്ല, അതോടെ വേതാളം വിക്രമാദിത്യനെ വിട്ടു പോകും. ഈ കഥയോടെയാണ് വേതാളം വിട്ടുപോകുന്നത്.

ഒരേ ആള്ക്ക് പല സ്ഥാനം പറ്റില്ല. അതിനാല് തന്നെ ഇതിനു ഉത്തരവും ഇല്ല.

കരിങ്കല്ലെ,
സന്ദര്ശനത്തിനു നന്ദി.
അപ്പപ്പോള് തോന്നുന്നത് വിളിക്കാനാവില്ല കേട്ടോ.
കൃത്യമായ ബന്ധം പറയാനാവില്ല എന്നതാണ് ഈ കഥയുടെ പ്രത്യേകത :)

ഇങ്ങനെ ഒരു കല്യാണം നടക്കുമോ എന്നതാണ് കൂടുതല് ചിന്തനീയം എന്നാണ് എന്റെ അഭിപ്രായം. അച്ഛന് വിവാഹം ചെയ്ത ആളുടെ അമ്മ മുത്തശ്ശി സ്ഥാനീയ ആവുമല്ലോ.

അല്ലെങ്കില് മകന് വിവാഹം ചെയ്ത ആളുടെ മകള് , രാജാവിന്റെ ചെറുമകള് ആവും , മുറപ്രകാരം.

സംഗതികള് ഇങ്ങനെ ആയ സ്ഥിതിക്ക് വിവാഹം നടന്നിരിക്കാന് ഇടയില്ല.

മറിച്ച് വലിയ കാലിന്റെ ഉടമയെ അച്ഛനും , ചെറിയ കാലിന്റെ ഉടമയെ മകനും “കൈകാര്യം” ചെയ്യാം എന്ന് തീരുമാനമെടുത്തിരിക്കാനാണ് സാദ്ധ്യത.ബാക്കിയൊക്കെ യഥാവിധി നടന്നു കാണും.
(എന്നെ തല്ലരുത്)

കനല്‍ said...

അങ്ങനെയൊരു വിവാഹത്തിന്
അംഗീകാരം കൊടുത്ത പരികര്‍മ്മിയെ
ഫ പുല്ലേന്ന് വിളിക്കണം.

രാജാവായാലും വാക്ക് പാലിക്കുന്നതിന്റെ പേരിലായാലും ഇത് അനുവദിക്കരുതായിരുന്നു.

അല്ലെ പിന്നെ ഇവരിലാരെങ്കിലും ഗര്‍ഭനിരോധനമാര്‍ഗ്ഗം
നോക്കണമായിരുന്നു.

തോന്ന്യാസി said...

അച്ഛനും മകനും കാല്‍‌പാടിന്റെ വലിപ്പം നോക്കി കല്യാണം നിശ്ചയിച്ചത് ഒന്നാമത്തെ തെറ്റ്.......

അമ്മേം മോളും ആ നിബന്ധനയ്ക്കനുസരിച്ച് കല്യാണത്തിന് സമ്മതിച്ചത് രണ്ടാമത്തെ തെറ്റ്.....

വിക്രമാദിത്യന്‍ വേതാളത്തെ പിടിയ്ക്കാന്‍ പോയത് മൂന്നാമത്തെ തെറ്റ്.....

വേതാളം വിക്രമാദിത്യനോട് ഈ ചോദ്യം ചോദിച്ചത് നാലാമത്തെ തെറ്റ്

ഈ പോസ്റ്റ് വായിച്ചത് (എന്റെ) അഞ്ചാമത്തെ തെറ്റ്..

അനില്‍ജീ മൊത്തം തെറ്റുകളാണല്ലോ എന്തു പറ്റി? (പ്ലീസ്, തല്ലാനൊന്നും വന്നേക്കല്ലേ)

പിന്നെ വിക്രമാദിത്യന്‍ ഉത്തരം പറയാതിരുന്നപ്പോ വേതാളം പുള്ളിയെ വിട്ടു പോയിട്ടൊന്നുമില്ല. വന്നിരിയ്ക്കുന്ന കക്ഷി വിക്രമാദിത്യനാണോ എന്ന് കണ്‍ഫേം ചെയ്യാന്‍ വേതാളം ചോദിച്ച ചോദ്യമാണ് ഇത്. ഈ ചോദ്യമൊഴികെ മറ്റെല്ലാത്തിനും ഉത്തരം പറയുന്ന വ്യക്തി വിക്രമാദിത്യനായിരിയ്ക്കും എന്ന് വേതാളത്തിന് അറിയാമ്മായിരുന്നു.

അവലംബം: വിക്രമാദിത്യകഥകള്‍

നരിക്കുന്നൻ said...

തലപെരുത്ത് കേരുന്നു. എന്തെങ്കിലും ആരെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ!!!

പേരിടീൽ കർമ്മം കഴിഞ്ഞ് വരാം.

അനില്‍@ബ്ലോഗ് // anil said...

കനലെ,
അന്നു ആ ടെക്നിക് ഇല്ലായിരുന്നു.

തോന്യാസി,
കുറേ തെറ്റുകള്‍ ചേരന്നാല്‍ ഒരു ശരി ആകും എന്ന് ആരോ പറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ വാര്‍ത്ത കണ്ടില്ലെ? അതു ശരിയാണോ എന്നു നോക്കാനിട്ടതാ :)

നരിക്കുന്നന്‍,
സന്ദര്‍ശനത്തിനു നന്ദി.ഇംഗ്ലീഷ് പേരും ഉണ്ടല്ലെ?

Lathika subhash said...

അനില്‍@ബ്ലോഗ് , നന്ദി.
ഇതുവരെയുള്ള കമന്റുകളും ഈ പോസ്റ്റിനെ കൂടുതല്‍ രസകരമാക്കി.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

മേരിക്കുട്ടി(Marykutty) said...

അനില്‍,വിക്രമാദിത്യനും വേതാളവും ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല..പക്ഷെ ഇന്നു ഞാന്‍ നാട്ടില്‍ പോകുന്നുണ്ട്.. അത് വായിച്ചു വന്നിട്ട് മറുപടി ഇടാം..പക്ഷെ, എന്റെ ഓര്മ എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരം കൊടുത്തു എന്ന് തന്നെയാണ്..

Cartoonist Gireesh vengara said...

http://ezhuththukuthuu.blogspot.com

നിരക്ഷരൻ said...

സായിപ്പ് വിളിക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും പ്രായവ്യത്യാസമൊന്നും നോക്കാതെ പേര് വിളിക്കട്ടെ. ബഹുമാ‍നമൊക്കെ മനസ്സില്‍ മതി. എല്ലാ വിളികളിലും അങ്ങനെ തന്നെ മതിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Jayasree Lakshmy Kumar said...

ആകെ ഒരു പുക കണ്ടോ?. മറ്റൊന്നുമല്ല, എന്റെ തല പുകയുന്നതാ. പുകഞ്ഞു തീരും മുൻപെ ഉത്തരം കിട്ടിയാൽ അറിയിക്കാട്ടോ

ഷിജു said...

അനില്‍ചേട്ടായീ, കഥ വായിച്ചപ്പോ വളരെ കൌതുകം തോന്നി.ശരിക്കും ആലോചിച്ചു, ഒന്നും കിട്ടിയില്ല, അവസാനം എതാ‍ാണ്ട് ഒരു ഉത്തരം കിട്ടിയപ്പോ ദാ വരുന്നു നമ്മുടെ കുഞ്ഞേട്ടന്റെ വക കമന്റ് . അതൂടെ വായിച്ചപ്പോ എല്ലാം ത്രപ്തിയായി. പ്രയാസി പറഞ്ഞപോലെ ഒരോന്നും കൊണ്ട് വന്നോളും.

എന്തായാലും വിക്രമാദിത്യരാജാവിനെ സമ്മതിക്കണം,ഇമ്മാതിരി ബടക്ക് ചോദിച്ച വേതാളത്തെ തല്ലീക്കൊന്നില്ലല്ലോ!!!!!.:)

അനില്‍@ബ്ലോഗ് // anil said...

ലതീ,
നന്ദി.

മേരിക്കുട്ടി,
വായിച്ചിട്ട് വിവരം പറയണെ.

നിരക്ഷരന്‍,
അവര്‍ പേരു വിളിക്കട്ടെ, പക്ഷെ അവരെ നമ്മള്‍ എന്തു വിശേഷിപ്പിക്കും?
ഇനി മാഷെന്ന വിളിയും ഉപേക്ഷിക്കാമല്ലോ അല്ലെ?

lakshmy ,
കുറേ ദിവസമായി ഇവിടെ ആകെ പൊഹയാ, അതുകാരണം ഒന്നും തിരിച്ചറിയാന്‍ മേല.

ഷിജു | the-friend,
വിക്രമാദിത്യന്‍ ആളൊരു പുലിയായിരുന്നല്ലെ?
സന്ദര്‍ശനത്തിനു നന്ദി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അനിലേ ഇനി കഥയുടെ ട്വിസ്റ്റ്‌ മറ്റൊരുവിധത്തിലാണെങ്കിലോ വരുന്നതെന്നുകരുതികാത്തിരിക്കുകയായിരുന്നു, അതായത്‌ ഇതിനുള്ള മറുപടി ഒരുപക്ഷേ പറയാന്‍ കഴിയുക ആ നാറി രാജാവിന്റെ കെട്ടിയോള്‍ക്ക്‌ ആകും.ഒരുപക്ഷേ ആ കറാംകുമാറിനെ ഉണ്ടാക്കിയത്‌ ആ നാറി രാജാവല്ലെങ്കില്‍? എങ്കില്‍ സകല പ്രശ്നങ്ങളും അവിടെ തീര്‍ന്നില്ലേ! രാജാവിന്റെ ഒരു ഉഡായിപ്പ്‌ സെറ്റപ്പ്‌ കേട്ടിട്ട്‌ അതാകാനാണ്‌ കൂടുതല്‍ സാധ്യത.മോനും കേട്ടിടത്തോളം ഒരു കൂതറയാണ്‌. ഇനി അല്ലെങ്കില്‍ തന്നെ കാല്‍പാദത്തിനെ അളവ്‌ വെച്ച്‌ കാര്യങ്ങളങ്ങ്‌ സെറ്റപ്പാക്കിയ ആ രണ്ടു നാറികളും അമ്മേം പെങ്ങളേം തിരിച്ചറിയാത്ത മോമ്മാരല്ലേ അവര്‍ ആരുമായും (സ്വന്തം തള്ളയുമായി പോലും) നേരുത്തേ കരാറാക്കിയാല്‍ ബന്ധപ്പെടും. അതിനാല്‍ ഇത്തരം ചെറ്റകള്‍ക്കിടയില്‍ ശാരീരിക ബന്ധത്തില്‍ കവിഞ്ഞ്‌ മറ്റൊരു ബന്ധത്തിന്‌ സാധ്യതയില്ലന്നതായിരിക്കണം നമ്മള്‍ പറഞ്ഞുകേട്ട ബുദ്ധിമാനായ വിക്രമാദിത്യന്‍ പറയേണ്ടിയിരുന്നത്‌. അനിലിന്റെ ഈ പോസ്റ്റ്‌ വായിച്ചിട്ടാണെന്ന് തോന്നുന്നു ഇന്ന് മുഖ്യമന്ത്രി വി.എസ്‌ മറുപടിപറഞ്ഞതുപോലെ 'ഓരോരുത്തര്‍ക്ക്‌ ഓരോ അഭിപ്രായങ്ങളല്ലേ'? എന്ന മറുചോദ്യം വേതാളത്തോടുചോദിച്ച്‌ തടിയൂരുകയുമാകാമായിരുന്നു.അനില്‍ പറഞ്ഞതുപോലെ വിവാഹം നടന്നുകാണാന്‍ തീരെ സാധ്യതയില്ല. അല്ലെങ്കില്‍ അതു നടത്തിക്കൊടുത്തവനും തന്തയ്ക്ക്‌ മുന്‍പുണ്ടായവനാണെന്ന് വേതാളത്തിന്‌ സമ്മതിക്കേണ്ടിവരും, ഏതായാലും കഥയില്‍ ചോദ്യമില്ലത്തത്‌ വേതാളത്തിന്റെ ഭാഗ്യം! അങ്ങനെയെങ്കില്‍ കരാറനുസരിച്ച്‌ 'കൈകാര്യം'ചെയ്തിരിക്കാനാണ്‌ വഴി. രണ്ടിന്റെയും പേരില്‍ ഓരോപീഢനക്കേസിന്‌ സ്കോപ്പുണ്ട്‌. കനല്‍ സൂചിപ്പിച്ചതുപോലെ ഇവന്മാര്‍ക്ക്‌ നിരോധെങ്കിലും വാങ്ങി ഉപയോഗിച്ചുകൂടായിരുന്നോ? ചെറ്റകള്‍! ആക്രാന്തം കേറി ഓരോന്നങ്ങുതീരുമാനിക്കും,സത്യമറിഞ്ഞാലൊട്ടു മാറ്റുകയുമില്ല.ഒരിക്കലുറപ്പിച്ചതെറ്റിലങ്ങുറച്ചുനില്‍ക്കും. അല്ലെങ്കില്‍ കാല്‍ പാദത്തിനുപകരം യോനിയുടെ ആഴമളന്ന് തീരുമാനിച്ചാല്‍ പോരായിരുന്നോ, ഒരു പക്ഷേ (ഗ്യാരന്റിയില്ല)വിക്രമാദിത്യന്റെ കണ്‍ ഫ്യൂഷന്‍ ഒഴിവായേനെ! ഒരുപക്ഷേ ഇനി ഇവരുടെ അനന്തരാവകാശികള്‍ മതം മാറിയാകുമോ ഭീകരന്മാരായത്‌? അല്ല! എല്ലാ പിടിച്ചുപറിക്കാര്‍ക്കും ഗുണ്ടകള്‍ക്കും വരെ അതാകാമെങ്കില്‍ എന്തുകൊണ്ട്‌ അവര്‍ക്കും ആയിക്കൂട?

തെക്കന്‍മലയെ സംരക്ഷിക്കൂ ... said...

ഇതില്‍ കഥാകാരന്‍ പ്രയോഗിച്ച ബുദ്ധിയെ പ്രശംസിക്കണം.25ആമത്തെ ഈ ചോദ്യത്തിന്‍റെ ഉത്തരം വിക്രമാദിത്യന്‍ ആലോചിക്കവേ വേതാളം ഓര്‍ത്തു തന്‍റെ 24 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നത് വിക്രമാദിത്യന്‍ ആയിരിക്കും.അതോടെ തനിക്ക് മോക്ഷം ലഭിക്കും.അതിനാല്‍ 25ആമത്തെ ചോദ്യത്തിന് കഥയില്‍ പ്രസക്തിയില്ല.അത് വായനക്കാര്‍ക്ക് ഉത്തരമില്ലാത്ത തെങ്ങോ തേങ്ങയോ ആദ്യം ഉണ്ടായി എന്ന ചോദ്യം പോലെ ആയിത്തീരും!

Unknown said...

അച്ഛൻ മകൻ അത് സങ്കൽപം
അമ്മ മകൾ അതു സത്വം
അപ്പോൾ രാജകുമാരന്റെയും അമ്മയുടേയും കുട്ടിക്കു തന്നെ മൂപ്പുസ്ഥാനം

Unknown said...

അച്ഛൻ മകൻ അത് സങ്കൽപം
അമ്മ മകൾ അതു സത്വം
അപ്പോൾ രാജകുമാരന്റെയും അമ്മയുടേയും കുട്ടിക്കു തന്നെ മൂപ്പുസ്ഥാനം